Friday, October 4, 2013

കുറ്റബോധം

സമയം നാല് മണി,തൃശൂരില്‍ ഇന്ന് വര്‍ക്കലലെക്  പോകാന്‍ വേണ്ടി ഞാന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നു, എനിക്ക് പോകാന്‍ ഉള്ള 5.20 നാണ് . പത്രവും വായിച്ച ഞാന്‍ സ്റ്റേഷന്‍ ബെഞ്ചില്‍ ഇരുന്നു. ആള്‍കാരുടെ തിരക്കില്‍ നിന്നു മാറിനില്‍ക്കാന്‍ വേണ്ടി ഞാന്‍ സ്റ്റേഷന്‍ അറ്റത്തുള്ള ബെഞ്ചില ഇരുന്നത്.

പെട്ടന്ന്‍ എറണാകുള്ളം ഭാഗത്ത്‌ പോകുന്ന മനു സാഗര്‍ എക്സ്പ്രസ്സ്‌ വന്നു,അതില്‍ പകുതിയില്‍ കുടുതലും ഗുജറാത്തിക്കള്‍ ആയിരുന്നു,വെള്ളി ഭൂഷണഞള്‍ ധരിച്ചിരിക്കുന്ന അവരെ ഒരു ഫര്‍ലോങ്ങ്‌ ദൂരത്ത്‌ നിന്നു കണ്ടാലും മനസിലാക്കും.

വണ്ടി സ്റ്റേഷന്‍ വിട്ടു പോയി ഞാന്‍ വിണ്ടും പത്ര താളിലേക്ക് പോയി. കള്ളന്‍ കള്ളന്‍ എന്നാ നിലവിളി കേട്ട് തിരിഞ്ഞു നോകിയപ്പോള്‍ ഒരാള്‍ എന്‍റെ നേര്‍ക്ക് ഓടിവരുന്നു,അയാളുടെ പുറക്കില്‍ ഒരു ബറ്റാലിയന്‍ ആള്‍ക്കാരും,എന്തോ പന്തികേട് ഉണ്ട് എന്ന്‍ മനസിലായി ഞാന്‍ എഴുനേറ്റു,ഞാന്‍ എഴുന്നേറ്റത് കൊണ്ട് അവന്‍ എന്‍റെ ബെഞ്ചിന്റെ പുറക്കില്‍ കുടി ഓടാന്‍ ശ്രമിക്കവേ എന്‍റെ ബാഗിന്റെ വള്ളി തടഞ്ഞു വീണു.

പിന്നിട് സിനിമ സ്റ്റൈല്‍ ഇടിയാണ് ഞാന്‍ അവിടെ കണ്ടത്, അയാളുടെ കൈയില്‍ ഉണ്ടായിരുന്ന മോഷ്ടിച്ച  ബാഗ്‌ അവര്‍ എടുത്തു. മതി വരുവോളം പലരും അയാളെ തല്ലി. ആള്‍ക്കാര്‍ പതുകെ പതുകെ പോയി തുടങ്ങി. അയാള്‍ എന്‍റെ ബെഞ്ചിന്റെ പുറകില്‍ തന്നെ ഇരുന്നു,അയാളുടെ നെറ്റിയില്‍ നിന്നും വായില്‍ നിന്നു രക്തം വരുന്നുണ്ടായിരുന്നു.ഹിന്ദിയില്‍ അയാള്‍ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. അയാളെ തന്നെ ഞാന്‍ വിക്ഷിച്ചു,അയാളുടെ ഇടത് കാലില്‍ ചങ്ങല പാട് ഉണ്ടായിരുന്നു, 'മാഫ് ദിജിയെ മ്മ മാഫ് ദിജിയെ മ്മ 'എന്ന്‍ അയാള്‍ ഇടയിക്ക് ഇടയിക്ക്  പറയുനുണ്ടായിരുന്നു.

പതുകെ അയാള്‍ എഴുന്നേറ്റു അടുത്തുള്ള പൈപ്പില്‍ വെള്ളം കുടിക്കാന്‍ വേണ്ടി പോയി,പക്ഷെ പൈപ്പില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടായിരുന്നില്ല. എന്‍റെ അടുത്ത് വന്നു കുറച്ചു വെള്ളം തരുമോ എന്ന്‍ ഹിന്ദിയില്‍ ചോദിച്ചു. ഞാന്‍ എന്‍റെ കൈയില്‍ ഉണ്ടായിരുന്നു വെള്ളം കൊടുത്തു,അത് മുഴുവന്‍ അയാള്‍ കുടിച്ചു. കുപ്പി എന്‍റെ കൈയില്‍ തന്നു അയാള്‍ മുന്നോട്ടു നടന്നു.ഞാന്‍ അയാളുടെ കാലിലെ ചങ്ങല പാട് നോക്കിനിന്നു............................


  

No comments:

Post a Comment